
തൃശ്ശൂർ അഗ്നിരക്ഷ നിലയത്തിന് പുതുതായി അനുവദിച്ച മൊബൈൽ ടാങ്കർ യൂണിറ്റ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഫ്ലാഗ് ഓഫ് ചെയ്തു
വാണിയംപാറയിൽ ഫയർ സ്റ്റേഷൻ അനുവദിക്കും
പാലിയേക്കര മുതൽ വാണിയംപാറ വരെ നിരീക്ഷണക്യാമറകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു

തൃശ്ശൂർ അഗ്നിരക്ഷ നിലയത്തിന് പുതുതായി അനുവദിച്ച മൊബൈൽ ടാങ്കർ യൂണിറ്റ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ തൃശൂർ ഫയർ സ്റ്റേഷൻ അങ്കണത്തിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു . ദേശീയപാതയിലെ അപകടങ്ങളിൽ അടിയന്തര ഇടപെടൽ നടത്താനായി തൃശൂർ വാണിയംപാറയിൽ എമർജൻസി ഓപ്പറേഷൻ സെൻ്ററായി ഫയർ സ്റ്റേഷൻ അനുവദിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ.

തൃശൂർ അഗ്നിരക്ഷാ നിലയത്തിന് പുതുതായി അനുവദിച്ച മൊബൈൽ ടാങ്കർ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. എമർജൻസി ഓപ്പറേഷൻ സെൻ്ററിനായി പ്ലാൻ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വകയിരുത്തിയതായി മന്ത്രി അറിയിച്ചു. അധികമായി വരുന്ന തുക കണ്ടെത്തും.

പാലിയേക്കര മുതൽ വാണിയംപാറ വരെ നിരീക്ഷണക്യാമറകൾ സ്ഥാപിക്കാനായി 2.18 കോടി രൂപ റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്നും അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനാവശ്യമായി കൺട്രോൾ യൂണിറ്റുകളും സ്ഥാപിക്കും. കാലങ്ങളായി ഹൈവേയിൽ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.

മൊബൈൽ ടാങ്കർ യൂണിറ്റ് ഫ്ലാഗ് ഓഫ് കർമ്മത്തിൽ തൃശൂർ കോർപ്പറേഷൻ മേയർ എം.കെ .വർഗീസ്, വാർഡ് കൺസിലർ സിന്ധു ചാക്കോള, ജില്ലാ ഫയർ ഓഫീസർ എം എസ് സുബി, സ്റ്റേഷൻ ഓഫീസർ കെ യു വിജയകുമാർ, സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI


