
കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെ പുറത്തു നിന്നു വൈദ്യുതി വാങ്ങിയതു മൂലമുണ്ടായ അധികച്ചെലവ് നികത്തുന്നതിന് നിലവിലുള്ള 9 പൈസയുടെ സ്ഥാനത്ത് യൂണിറ്റിന് 16 പൈസ സർചാർജ് ചുമത്തണമെന്നു റഗുലേറ്ററി കമ്മിഷൻ നടത്തിയ തെളിവെടുപ്പിൽ വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടു.
നിലവിൽ യൂണിറ്റിന് 19 പൈസയാണ് സർചാർജ്. ഇതിൽ 10 പൈസ ബോർഡ് സ്വയം ഈടാക്കുന്നതും 9 പൈസ കമ്മിഷൻ അനുവദിച്ചതുമാണ്. യഥാർഥ ചെലവിന്റെ പകുതി മാത്രമേ 10 പൈസ പിരിക്കുന്നതിലൂടെ ലഭിക്കുന്നുള്ളൂ എന്നും ഈ പരിധി ഉയർത്തണമെന്നും ബോർഡ് ആവശ്യപ്പെട്ടു.
ജനുവരി 1 മുതൽ മാർച്ച് 31 വരെ പുറത്തു നിന്നു വൈദ്യുതി വാങ്ങാൻ 92 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടായെന്ന് ബോർഡ് അറിയിച്ചു. മാർച്ചിനു ശേഷമുള്ള അധികച്ചെലവ് സ്വമേധയാ പിരിച്ചെടുക്കാൻ ബോർഡിന് അധികാരമുണ്ട്. എന്നാൽ ഇത് 10 പൈസയിൽ കൂടരുത് എന്ന് റഗുലേറ്ററി കമ്മിഷൻ പരിധി നിശ്ചയിച്ചിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


